Tuesday 27 November 2007

പെണ്‍കുട്ടിളും ആണ്‍കുട്ടിളും ഒരുമിച്ചിരുന്നാല്‍ എന്താണു പ്രശ്നം?

താഴ്ന്ന ക്ലാസ് മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തണമെന്ന കെ.ഇ .ആര്‍ ലെ നിര്‍ദേശത്തിനെതിരെയാണല്ലൊ വിവിധ കോണുകളില്‍നിന്നും ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്. യത്ഥാര്‍തത്തില്‍ഇതിലെന്താണിത്ര അപകടം എന്നു മനസിലാവുന്നില്ല.കപടമായ നമ്മുടെ സദാചാര ബോധമല്ലെ ഇത്തരം എതിര്‍പ്പുകല്‍ക്ക് കാരണം?ആണ്‍കുട്ടികളുടേയു,പെങ്കുട്ടികളുടേയും പേര് ഹാജര്‍ പട്ടികയില്‍ ഇടകലര്‍ത്തിയെഴുതിയാല്‍ പോലും ലൈംഗിക അരാജകത്വംമുണ്ടാവുമെന്നാണ് നമ്മുടെ ചില മതസംഘടനാ വക്താക്കള്‍ പറഞ്ഞത്.

ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്ക്ക് ‍ വ ല്ല കുറവുമുണ്ടോ?

പെണ്‍കുട്ടിയെ,സ്ത്രീയെ നമ്മുടെ സമൂഹം എങ്ങിനെ കാണുന്നു എന്നതല്ലെയത്ഥാര്‍ത്ത പ്രശ്നം. സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാനും ബഹുമാനിക്കാനും ഇന്നും നമ്മള്‍ പഠിച്ചിട്ടില്ല.അതൊരു കുറച്ചിലായി സമൂഹം കാണുന്നു.കുട്ടികളാവുമ്പോള്‍ പോലും സംസാരിക്കാനോ ഒരുമിച്ചിരിക്കാനോ പാടില്ലാ എന്നൊക്കെപറയുന്നത് സ്ത്രീയെ ലൈംഗികമായ ആവശ്യത്തിനുള്ള ഒരുപകരണം മാത്രമായികാണുന്നതുകൊണ്ടു ഉണ്ടാവുന്നതല്ലെ.

പുരുഷനും,സ്ത്രീയും പരസ്പ്പരം ബഹുമാനുക്കുന്ന വ്യക്തിത്വങ്ങള്‍അംഗീകരിക്കുന്ന പുതിയൊരു തലമുറ വളര്‍ന്നു വരുന്നതിനു വിദ്യാഭ്യാസ രീതിയിലെഇത്തരം മാറ്റങ്ങള്‍ ഗുണകരമാവുമെന്ന് നമുക്കാശിക്കാം

Wednesday 14 November 2007

പാഠ്യപദ്ധതി ചര്‍ച്ച അലങ്കോലമാക്കുന്നവരോട്.

കേരാളാ പാഠ്യപദ്ധതി ചട്ടക്കൂട്‌-2007 ചര്‍ച്ച മലപ്പുറം ജില്ലയുടെ പലഭാഗങ്ങലിലും അലങ്കോലപെടുന്നതായി പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.ഇതിനു പിന്നില്‍ ഒരു ആസൂത്രിത ശ്രമമുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.121 പേജുള്ള കരടിന്‍റെ സംക്ഷിപ്ത രൂപമാണ് ചര്‍ച്ചക്ക് നല്‍കുന്നതെന്ന് ആരോപിച്ചാണ് പലയിടത്തും പ്രശ്നങ്ങള്‍ തുടങ്ങുന്നത്.പക്ഷേ..യഥാര്‍ത്ത കാരണം ഇതാണെന്നു തോന്നുന്നില്ല.

സ്കൂള്‍ സമയമാറ്റം,ലിംഗ സമത്വം എന്നിവയെ കുറിച്ചു ചില സങ്കുചിത താല്‍പ്പര്യക്കാര്‍ നടത്തുന്ന തെറ്റായ പ്രചരണവും,ഇവരുടെ വാദങ്ങള്‍ ശരിയാണെന്നും അതിനു ജനപിന്തുണയുണ്ടെന്നും സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും മറ്റുമാണ് പ്രശ്നങ്ങളുടെ മുഖ്യകാരണമെന്നു തോന്നുന്നു.

ഇതിനു മുബുണ്ടാവാത്ത വിധം ചരിത്രത്തില്‍ ആദ്യമായി പാഠ്യപദ്ധതി ജനകീയ ചര്‍ച്ചക്ക് വിധേയമാക്കാനുള്ള ഈ സര്‍ക്കാറിന്‍റെ തീരുമാനത്തെ ഉപയോഗപെടുത്തി പൊതു വിദ്യാഭ്യാസത്തെ മെച്ചപെടുത്തുവാനുള്ള ക്രിയാത്മകമായുള്ള നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഈ അവസരം ചില സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നഷ്ട്പെടുത്തരുതന്ന് അപേക്ഷിക്കുന്നു.

Wednesday 7 November 2007

മുസ്ലിം സംഘടനകളും വിവാഹ രജിസ്ട്രേഷനും

എല്ലാ മതവിഭാഗങ്ങള്‍ക്കും വിവാഹ രജിസ്ട്രേഷന്‍
നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍ മുസ്ലിം,കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക്
നിലവില്‍ പള്ളികളിലുള്ള രജിസ്ട്രേഷന്‍ സംവിധാനം
നിലനിര്‍ത്തികൊണ്ട് ത്ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍
വിവാഹം രജി: ചെയ്യണമെന്നത് നിബന്ധമാക്കുന്ന പുതിയ
നിയമം പ്രത്യേക ഉത്തരവിലൂടെ കൊണ്ടുവരാന്‍
സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു മുന്നോടിയായി മാസങ്ങള്‍ക്ക്
മുബ് വിവിധ മതനേതാക്കളുടെ യോഗം മുഖ്യമന്ത്രിയുടെ
സാനിധ്യത്തില്‍ വിളിച്ചു കൂട്ടിയിരുന്നു.ക്രൈസ്തവസഭാ
നേതൃത്വം സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണ്ണമായി
എതിര്‍ത്തില്ലങ്കിലും യോഗത്തില്‍ പങ്കെടുത്ത മുസ്ലിം
സംഘടനകള്‍ വിവാഹ രജി: നിര്‍ബന്ധമാക്കാന്‍ പാടില്ലന്ന്
ആവശ്യപെട്ടിരുന്നു.സര്‍ക്കാര്‍ തീരുമാനത്തിന്‍റെപശ്ചാതലത്തില്‍ ഈ
സംഘടനകള്‍ വീണ്ടും പ്രസ്താവനകളും
പ്രതിഷേധങ്ങളുമായി രംഗതെത്തിയിരിക്കുന്നു.വിവാഹ
രജി:നിയമം ഭരണഘടനാവിരുദ്ധമാണെന്ന് കേരളാമുസ്ലിം
ജമാ‍‌അത്ത് ഫെഡറേഷന്‍,ദക്ഷിണകേരളാ ജംഇയത്തുല്‍
ഉലമ,ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എന്നീ സംഘടനാ
ഭാരവാഹികള്‍ സംയുക്ത പ്രസ്താവന പുറപെടുവിച്ചിരിക്കുന്നു.
ഈ നിയമത്തെ രാഷ്ട്രീയമായും,നിയമപരമായും നേരിടും എന്നുകൂടി
ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എന്തിനാണിത്തരം പ്രസ്താവനകളുമായി ഇവര്‍ രംഗത്തു
വരുന്നതെന്നു മനസിലാവുന്നില്ല. ഈ നിയമം
മതവിരുദ്ധമാണൊ?ഏതെങ്കിലും മതാചാരങ്ങളെ ഈനിയമം
തടസപെടുത്തുന്നുണ്ടോ?പിന്നെ എന്താണുപ്രശ്നം.
മഹല്ലുകളുടെ അധികാരം നഷ്ടപെടുമെന്നതൊ?മഹല്ലുകള്‍
ഇപ്പോള്‍ നടത്തുന്ന വിവാഹ രജി: കുറ്റമറ്റതാണോ? ഊരും
പേരും ഇല്ലാത്തവനുപോലും പെണ്‍‌മക്കളെ കല്യാണം
കഴിച്ചയക്കുന്നതു മഹല്ലില്‍ രജി: ചെയുന്നില്ലെ. ഇവര്‍
രണ്ടുമാസം കൊണ്ട് ഉപേഷിച്ച് പോവു‌മ്പോള്‍ ഈ
രജി:കൊണ്ടു ഉപകാരമുണ്ടാവാറുണ്ടൊ?
വിവാഹത്തിനു ചില മഹല്ലു കമ്മറ്റികള്‍ സ്ത്രീധനത്തിന്‍റെ
വലിപ്പത്തിനനുസരിച്ച് ശതമാനകണക്കില്‍ പണം
വാങ്ങാറില്ലെ?.
ഇതൊക്കെ ശരിയാണൊ.സ്ത്രീധനത്തിനെതിരെയും,ബാല്യവിവാത്തിനെ
തിരെയുമൊക്കെ ഈ സംഘടനകള്‍ ഇക്കാലമെത്രയായിട്ടും
ശക്തമായൊരു പ്രസ്താവനയൊ പ്രവര്‍ത്തനമോ
നടത്തിയിട്ടുണ്ടൊ? മതനിയമപ്രകാരം മഹല്ല്
രജിസ്ട്രേഷന്‍ പോലും വിവാഹം സാധുവാകാന്‍
ആവശ്യമില്ലലോ. ഇതെല്ലാം സമൂഹത്തിന്‍റെ ഗുണപരമായ
മാറ്റത്തിനു വേണ്ടിയുണ്ടാക്കിയ സംവിധാനമല്ലേ.അപ്പോള്‍
അതിനേക്കാള്‍ മികച്ച ഒരുസംവിധാനമുണ്ടാക്കാനുള്ള
ശ്രമങ്ങളേയും തീരുമാനങ്ങളേയും പിന്തുണക്കുകയല്ലേ
വേണ്ടത്?.