Tuesday, 16 February 2010

മതത്തിന്റെ പേരിലുള്ള ഭൂമികൈയേറ്റം തടയണം-സുപ്രീംകോടതി

ന്യൂഡല്‍ഹി: മത-ആരാധനാകേന്ദ്രങ്ങള്‍ പണിയാനായി സര്‍ക്കാര്‍ഭൂമി കൈയേറുന്നത് തടയാന്‍എല്ലാ സംസ്ഥാനസര്‍ക്കാറുകളും എട്ടാഴ്ചയ്ക്കകം സമഗ്രനയം ആവിഷ്‌കരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.


നിലവിലുള്ള ഇത്തരം കൈയേറ്റങ്ങളുടെ കാര്യത്തില്‍ എന്തു ചെയ്യാനാവുമെന്ന് അറിയിക്കാനും ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിച്ചു.

അഹമ്മദാബാദില്‍ സര്‍ക്കാര്‍ഭൂമിയില്‍ അനധികൃതമായി പണിത ആരാധനാകേന്ദ്രങ്ങള്‍ പൊളിക്കുന്നതിനെതിരെ ഗുജറാത്ത് ഹൈക്കോടതി 'സ്റ്റേ' പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
മതത്തിന്റെ പേരിലുള്ള കൈയേറ്റംമൂലം സര്‍ക്കാറിന് അന്യാധീനപ്പെട്ട ഭൂമിയുടെ വിശദാംശങ്ങള്‍ എല്ലാ സംസ്ഥാനസര്‍ക്കാറുകളും നേരത്തേ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരുന്നു.

മാതൃഭൂമി വാർത്ത.

No comments:

Post a Comment

വായനക്കാരുടെ പ്രതികരണങ്ങള്‍.