Thursday 24 April 2008

വിവാദത്തിലൂടെ നഷ്ട്മായത് അപൂര്‍വ്വാവസരം-മുതുകാട്


ചില മാന്ത്രികര്‍ ഉണ്ടാക്കിയ് വിവാദത്തിലൂടെ നഷ്ട്മായത് മനോഹരമായ
ജാലവിദ്യ കാണാനുള്ള അവസരമാണെന്ന് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ്
മുതുകാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വിസ്മയം-08 രാജ്യാന്തര
മാന്ത്രിക മേളക്ക് മുന്നോടിയായി മോഹന്‍ലാലിന്‍റെ അവതരണ ശൈലിക്ക്
അനുയോജ്യമായണ് മാജിക്ക് അക്കാദമി ‘ബേണിംഗ് ഇല്ലൂഷന്‍‘ എന്ന ജാലവിദ്യതയ്യാറാക്കിയത്.എന്നാല്‍ ഈമാജിക്ക് എന്താണെന്നു പോലും അറിയാതെ
വിവാദങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.ഏറെ തിരക്കിനടയിലും
സമര്‍പ്പണബോധത്തോടെ ഒന്നര വര്‍ഷത്തെ കഠിന പരിശീലനം നേടിയ ശേഷം
നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് മോഹന്‍ലാല്‍‘ബേണിംഗ് ഇല്ലൂഷന് തയ്യാറായത്.എന്തു വിദ്യയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഇതു വരെ വെളിപ്പെടുത്തിയിരുന്നില്ല.പരിപാടിയെകുറിച്ച് വാര്‍ത്ത വന്നതിനുശേഷമാണ് വില കുറഞ്ഞ പ്രചാരണ വിദ്യയിലൂടെ ഒരു മാന്ത്രികന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.എതിര്‍പ്പിന് എരിവു കൂട്ടാന്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ കിടന്നുള്ള ജാലവിദ്യക്കും അദ്ദേഹം തയാറായി. മാജിക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് തന്നോടുള്ള ആസൂയയും പബ്ലിസിറ്റിയുമാണ് ഇതിനെല്ലാം പിന്നില്‍.ബേണിംഗ് ഇല്ലൂഷനും,ഫയര്‍ എസ്കേപ്പും രണ്ടും രണ്ടാണ്.ആദ്യകാലത്ത് പുസ്തകത്തില്‍ നിന്നും വായിച്ച് പഠിച്ചാണ് താന്‍ ഫയര്‍‌എസ്കേപ്പ് നടത്തിയത്. ഇപ്പോള്‍ മാജിക്ക് അക്കാദമിയിലൂടെ പരിശീലനം ലഭിച്ച ശേഷമാണ് അവതരിപ്പിക്കുന്നത്.എല്ലാന്യൂനതകളും പരിഹരിച്ചാണ് അവതരണം.അതിനാല്‍ അപകടസാധ്യത തീരെയില്ല.ഈ മനോഹര ജാലവിദ്യയെ ഭീതിയുടെ കറുപ്പ്ചായം പൂശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഇതേതുടര്‍ന്നാണ് ലാലിന്‍റെ ആരാധകരും അഭ്യുദയകാംശികളും ആശങ്കയിലായത്.സമ്മര്‍ദ്ദം ഏറിയതിനെതുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് പരിപാടിയില്‍ നിന്നും പിന്തിരിയാന്‍ തങ്ങള്‍ തീരുമാനിച്ചത്. മോഹന്‍ലാലിനുവേണ്ടി മാത്രം രൂപ കല്‍പ്പന ചെയ്ത പരിപാടിയായിരുന്നു ഇത്.അതിനാല്‍ താന്‍ അത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.പുതുമയുള്ള ഈ മാജിക്കിലൂടെ ലോകമാജിക്കിന്‍റെ ചരിത്രത്തില്‍ ഇടം നേടാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായതെന്ന് മുതുകാട് അഭിപ്രായപെട്ടു.മാന്ത്രികരുടെ അന്താരഷ്ട്രകണ്‍‌വെന്‍ഷന്‍ വരാനിരിക്കുന്ന സന്ദര്‍ഭത്തില്‍ മാന്ത്രികര്‍ തമ്മിലുള്ള ചേരിതിരിവ് അനാരോഗ്യകരമായ പ്രവണത വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.


(ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത.)

2 comments:

  1. ചില മാന്ത്രികര്‍ ഉണ്ടാക്കിയ് വിവാദത്തിലൂടെ നഷ്ട്മായത് മനോഹരമായ
    ജാലവിദ്യ കാണാനുള്ള അവസരമാണെന്ന് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ്
    മുതുകാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വിസ്മയം-08 രാജ്യാന്തര
    മാന്ത്രിക മേളക്ക് മുന്നോടിയായി മോഹന്‍ലാലിന്‍റെ അവതരണ ശൈലിക്ക്
    അനുയോജ്യമായണ് മാജിക്ക് അക്കാദമി ‘ബേണിംഗ് ഇല്ലൂഷന്‍‘ എന്ന ജാലവിദ്യതയ്യാറാക്കിയത്.എന്നാല്‍ ഈമാജിക്ക് എന്താണെന്നു പോലും അറിയാതെ
    വിവാദങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.ഏറെ തിരക്കിനടയിലും
    സമര്‍പ്പണബോധത്തോടെ ഒന്നര വര്‍ഷത്തെ കഠിന പരിശീലനം നേടിയ ശേഷം
    നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് മോഹന്‍ലാല്‍‘ബേണിംഗ് ഇല്ലൂഷന് തയ്യാറായത്.എന്തു വിദ്യയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഇതു വരെ വെളിപ്പെടുത്തിയിരുന്നില്ല.പരിപാടിയെകുറിച്ച് വാര്‍ത്ത വന്നതിനുശേഷമാണ് വില കുറഞ്ഞ പ്രചാരണ വിദ്യയിലൂടെ ഒരു മാന്ത്രികന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.എതിര്‍പ്പിന് എരിവു കൂട്ടാന്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ കിടന്നുള്ള ജാലവിദ്യക്കും അദ്ദേഹം തയാറായി. മാജിക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് തന്നോടുള്ള ആസൂയയും പബ്ലിസിറ്റിയുമാണ് ഇതിനെല്ലാം പിന്നില്‍.ബേണിംഗ് ഇല്ലൂഷനും,ഫയര്‍ എസ്കേപ്പും രണ്ടും രണ്ടാണ്.ആദ്യകാലത്ത് പുസ്തകത്തില്‍ നിന്നും വായിച്ച് പഠിച്ചാണ് താന്‍ ഫയര്‍‌എസ്കേപ്പ് നടത്തിയത്. ഇപ്പോള്‍ മാജിക്ക് അക്കാദമിയിലൂടെ പരിശീലനം ലഭിച്ച ശേഷമാണ് അവതരിപ്പിക്കുന്നത്.എല്ലാന്യൂനതകളും പരിഹരിച്ചാണ് അവതരണം.അതിനാല്‍ അപകടസാധ്യത തീരെയില്ല.ഈ മനോഹര ജാലവിദ്യയെ ഭീതിയുടെ കറുപ്പ്ചായം പൂശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഇതേതുടര്‍ന്നാണ് ലാലിന്‍റെ ആരാധകരും അഭ്യുദയകാംശികളും ആശങ്കയിലായത്.സമ്മര്‍ദ്ദം ഏറിയതിനെതുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് പരിപാടിയില്‍ നിന്നും പിന്തിരിയാന്‍ തങ്ങള്‍ തീരുമാനിച്ചത്. മോഹന്‍ലാലിനുവേണ്ടി മാത്രം രൂപ കല്‍പ്പന ചെയ്ത പരിപാടിയായിരുന്നു ഇത്.അതിനാല്‍ താന്‍ അത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.പുതുമയുള്ള ഈ മാജിക്കിലൂടെ ലോകമാജിക്കിന്‍റെ ചരിത്രത്തില്‍ ഇടം നേടാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായതെന്ന് മുതുകാട് അഭിപ്രായപെട്ടു.മാന്ത്രികരുടെ അന്താരഷ്ട്രകണ്‍‌വെന്‍ഷന്‍ വരാനിരിക്കുന്ന സന്ദര്‍ഭത്തില്‍ മാന്ത്രികര്‍ തമ്മിലുള്ള ചേരിതിരിവ് അനാരോഗ്യകരമായ പ്രവണത വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  2. 'ഹലോ' എന്ന സിനിമക്കു ശേഷം മോഹന്‍ലാലിന്‍റെ ഒറ്റ പടവും വിജയിച്ചിട്ടില്ല, ഇനി ഇങ്ങനെ വല്ല മാജിക്കോ കപ്പലണ്ടി വിറ്റോ ജീവിച്ചോട്ടെ എന്ന് മജീഷ്യന്‍ സാമ്രാജെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.